Saturday, April 4, 2009

ബിജെപി വര്‍ഗീയകളിക്കുതന്നെ

ബിജെപി വര്‍ഗീയകളിക്കുതന്നെ പിണറായി വിജയന്‍

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി വര്‍ഗീയ അജന്‍ഡ പുറത്തെടുക്കുമെന്ന് ആ പാര്‍ടിയുടെ ബംഗളൂരുവിലും നാഗ്പുരിയിലും നടന്ന നേതൃയോഗങ്ങളില്‍ വ്യക്തമായതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തി നേരിട്ടപ്പോള്‍ തോല്‍വിയാണുണ്ടായതെന്നും ജനങ്ങളെ ഇളക്കി നേട്ടമുണ്ടാക്കണമെങ്കില്‍ രാമക്ഷേത്രമടക്കമുള്ള വിഷയം ഉയര്‍ത്തണമെന്നുമുള്ള ആര്‍എസ്എസിന്റെ ആജ്ഞയാണ് ബിജെപി ശിരസാവഹിക്കുന്നത്. വെള്ളിയാഴ്ച പുറത്തുവന്ന ബിജെപി പ്രകടനപത്രിക വര്‍ഗീയവികാരം ആളിക്കത്തിക്കാനുള്ള വിഷയങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്- രാമക്ഷേത്രം, രാമസേതു, ഗോവധനിരോധം, പോട്ടയ്ക്കു പകരമുള്ള പുതിയ നിയമം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ എന്നിങ്ങനെ. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി അവതരിപ്പിക്കുന്ന എല്‍ കെ അദ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അണിനിരന്ന് പ്രസിദ്ധീകരണത്തിനു നല്‍കിയ പ്രകടനപത്രികയില്‍, പതിവുള്ള കുറെ മോഹനവാഗ്ദാനമുണ്ടെങ്കിലും വര്‍ഗീയചേരിതിരിവ് ലാക്കാക്കിയുള്ള മുദ്രാവാക്യങ്ങള്‍ മുഴച്ചുനില്‍ക്കുന്നു. വര്‍ഗീയതയുടെ പ്രത്യയശാസ്ത്രമാണ് ബിജെപിയുടെ അടിത്തറ. ആ പാര്‍ടിയില്‍നിന്ന് മതനിരപേക്ഷതയില്‍ അധിഷ്ഠിതമായ ഒന്നും പ്രതീക്ഷിക്കാനില്ല. മുന്നണിരാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നതുകൊണ്ടുമാത്രം രാമക്ഷേത്രകാര്‍ഡും മറ്റും തെരഞ്ഞെടുപ്പു സന്ദര്‍ഭത്തില്‍ മാറ്റിവയ്ക്കുന്ന തന്ത്രമാണ് 2004ല്‍ അവര്‍ക്ക് സ്വീകരിക്കേണ്ടിവന്നത്്. എന്നാല്‍, ആ നിലപാടില്‍നിന്നു മാറി, 2006 നവംബറില്‍ ലഖ്നൌവില്‍ ചേര്‍ന്ന ദേശീയ കൌസില്‍ യോഗത്തോടെ ബിജെപി പൂര്‍ണമായും ഹിന്ദുത്വ അജന്‍ഡയിലേക്കു മടങ്ങി. കഴിഞ്ഞ മൂന്നു വര്‍ഷമായി വര്‍ഗീയ അജന്‍ഡയെ ആധാരമാക്കിയുള്ള പ്രശ്നങ്ങളില്‍ കേന്ദ്രീകരിച്ച് അണിചേരാനും പുനഃസംഘടിക്കാനും ശ്രമിക്കുകയാണ് അവര്‍. അതിന്റെ ഫലമായി ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും വര്‍ഗീയ അക്രമങ്ങളും രാജ്യത്ത് വര്‍ധിച്ചുവരികയുമാണ്. 2007ല്‍ ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി ആഘോഷവേളയിലാണ് ബംഗളൂരുവിലും യുപിയിലെ ഗോരഖ്പുരിലും അതിനടുത്ത മറ്റു ജില്ലകളിലും മധ്യപ്രദേശിലെ ഇന്‍ഡോറിലും ജബല്‍പുരിലും മറ്റും വര്‍ഗീയ അക്രമങ്ങളുണ്ടായത്. മംഗലാപുരത്ത് വര്‍ഗീയ അക്രമങ്ങള്‍ കുത്തിപ്പൊക്കി. മലേഗാവ് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായത്, സംഘപരിവാറിന് ഭീകരാക്രമണത്തിന്റെ വഴി അന്യമല്ലെന്നാണ്. സൈന്യത്തിലടക്കം നുഴഞ്ഞുകയറി വര്‍ഗീയതയുടെ ചോരക്കൊതി കുത്തിവയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവും പുറത്തുവന്നു. അത്തരം ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെയൊന്നും തള്ളിപ്പറയാനല്ല, സംരക്ഷിക്കാനാണ് ബിജെപി നേതൃത്വം തയ്യാറായത്. കാഷായ ധാരിണിയായ ഭീകരവനിത പ്രജ്ഞ സിങ്ങും മംഗളൂരുവില്‍ പൈശാചികമായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമോദ് മുത്തലിക്കും അങ്ങനെ ബിജെപിയുടെ സംരക്ഷണം അനുഭവിക്കുന്നവരാണ്. ഇപ്പോള്‍, സംഘപരിവാര്‍ വീണ്ടും രാമന്റെ കാര്‍ഡിറക്കുന്നത് രാജ്യത്ത് വര്‍ഗീയധ്രുവീകരണത്തിനുമാത്രമേ സഹായിക്കൂ. ബിജെപിയുടെ തനിനിറം മനസ്സിലാക്കിയതിനാലാണ്, എന്‍ഡിഎയില്‍നിന്നുള്ള കക്ഷികള്‍ ഒന്നൊന്നായി പുറത്തുപോയത്. ഇപ്പോള്‍ കൂടെയുണ്ടെന്നുപറയുന്ന ഐക്യ ജനതാദള്‍, വര്‍ഗീയ അജന്‍ഡയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ പാര്‍ടിയാണ്. ബിജെപിയുടെ വര്‍ഗീയപ്രവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷയ്ക്കുതന്നെ ഭീഷണി ഉയര്‍ത്തുന്നു. മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത ഇന്ത്യയാണ് അവര്‍ വിഭാവനംചെയ്യുന്നത്. ഗുജറാത്ത് വംശഹത്യയുടെയും ഒറീസയിലെ ക്രിസ്ത്യന്‍ നരനായാട്ടിന്റെയും കര്‍ണാടകത്തിലെ ആക്രമണങ്ങളുടെയും പതിപ്പുകള്‍ രാജ്യത്താകെ നടപ്പാക്കുന്നതിനുള്ള നീക്കമായേ പ്രകടനപത്രികയിലെ വര്‍ഗീയലാക്കുള്ള വാഗ്ദാനങ്ങളെ കാണാനാകൂ. മതവികാരം ഇളക്കുന്നതിന് എന്തുംചെയ്യാന്‍ മടിയില്ലെന്നു തെളിയിച്ച പാര്‍ടിയാണ് ബിജെപി. ബാബറി പള്ളി തകര്‍ത്തെറിഞ്ഞ് രാജ്യത്തെ കലാപത്തിലേക്കും അരക്ഷിതത്വത്തിലേക്കും നയിച്ചവരാണ് അവര്‍. ഇന്ന് വീണ്ടും രാമക്ഷേത്രത്തിന്റെ പേരുപറഞ്ഞ് അവര്‍ വരുമ്പോള്‍, അതിന് രാജ്യം നല്‍കേണ്ടിവരുന്ന വില ചെറുതാകില്ലെന്ന ബോധ്യത്തോടെയുള്ള പ്രതികരണമാണ് ജനങ്ങളില്‍നിന്നുണ്ടാകേണ്ടത്്. ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ വര്‍ഗീയരാഷ്ട്രീയത്തെ ചെറുക്കുന്നതും അവരുടെ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ തുറന്നു കാണിക്കുന്നതും ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമാണ്. വര്‍ഗീയതയ്ക്കെതിരെ സര്‍വസ്പര്‍ശിയായ പോരാട്ടം ശക്തമായി തുടരുക എന്നതാണ് സിപിഐ എമ്മിന്റെ നയം. കോഗ്രസിന് വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാനാകില്ല. സിപിഐ എം 18-ാം പാര്‍ടി കോഗ്രസ് ചൂണ്ടിക്കാണിച്ചത്, "വര്‍ഗീയശക്തികള്‍ക്കെതിരായ പോരാട്ടം കോഗ്രസിന്റെ ചാഞ്ചാട്ടങ്ങളും പ്രത്യയശാസ്ത്രപരമായ വ്യക്തതയില്ലായ്മയും കാരണം പരുവപ്പെടുത്തപ്പെട്ടിരിക്കുകയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് അടവുകളെയും ഗൂഢതന്ത്രങ്ങളെയും അവലംബിക്കാനാണ് കോഗ്രസ് ശ്രമിക്കുന്നത്''എന്നാണ്. ഇന്ന് കേരളത്തില്‍ കോഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്വീകരിക്കുന്ന സമീപനവും അതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഒരേസമയം വിരുദ്ധ വര്‍ഗീയതകളെ താലോലിച്ച് വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രങ്ങളുമായി മുന്നോട്ടുപോകുന്ന കോഗ്രസ്, ബിജെപിക്കെതിരെ പ്രചാരണവേദികളില്‍ ഒരക്ഷരം ഉരിയാടുന്നില്ലെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. മതനിരപേക്ഷത സംരക്ഷിക്കുന്നതിനും ആ ലക്ഷ്യത്തിനായി എല്ലാ മതേതരജനാധിപത്യശക്തികളെയും ഒന്നിച്ച് അണിനിരത്തുന്നതിനുമായി എല്ലാ രൂപത്തിലുമുള്ള വര്‍ഗീയതയ്ക്കുമെതിരെ പോരാട്ടം നയിക്കുകയാണ് സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളാകെയും. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ അത് തിരിച്ചറിഞ്ഞ് എല്‍ഡിഎഫിനോടൊപ്പം അണിനിരക്കുന്നതില്‍ അസ്വസ്ഥതപൂണ്ട യുഡിഎഫ്, കുപ്രചാരണങ്ങളിലാണ് അഭയം തേടുന്നത്. എന്നാല്‍, വര്‍ഗീയതയുടെ പേരില്‍ കൊലക്കത്തിയേന്തുന്നത് ആര്‍എസ്എസ് ആയാലും എന്‍ഡിഎഫ് ആയാലും അത്തരക്കാരുമായി ഒരുതരത്തിലുമുള്ള ബന്ധവും പുലര്‍ത്താന്‍ ഞങ്ങളില്ലെന്ന് നട്ടെല്ലുനിവര്‍ത്തി പറയാന്‍ കഴിയുന്ന മുന്നണിയാണ് എല്‍ഡിഎഫ്. എല്ലാത്തരം കുപ്രചാരണങ്ങളെയും അപ്രസക്തമാക്കുന്നതുമാത്രമല്ല, ഇടതുപക്ഷത്തിന്റെ കറകളഞ്ഞ നയങ്ങള്‍ക്ക് കൂടുതല്‍ തിളക്കം നല്‍കുന്നതുകൂടിയാണ് ഈ വസ്തുത. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കുള്ള ചുട്ടമറുപടി, എല്‍ഡിഎഫിന് ഗംഭീര വിജയം നല്‍കുന്നതിലൂടെയാണ് കേരളത്തിന് നല്‍കാനാവുക.

4 comments:

ജനശബ്ദം said...

ബിജെപി വര്‍ഗീയകളിക്കുതന്നെ
പിണറായി വിജയന്‍
പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി വര്‍ഗീയ അജന്‍ഡ പുറത്തെടുക്കുമെന്ന് ആ പാര്‍ടിയുടെ ബംഗളൂരുവിലും നാഗ്പുരിയിലും നടന്ന നേതൃയോഗങ്ങളില്‍ വ്യക്തമായതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തി നേരിട്ടപ്പോള്‍ തോല്‍വിയാണുണ്ടായതെന്നും ജനങ്ങളെ ഇളക്കി നേട്ടമുണ്ടാക്കണമെങ്കില്‍ രാമക്ഷേത്രമടക്കമുള്ള വിഷയം ഉയര്‍ത്തണമെന്നുമുള്ള ആര്‍എസ്എസിന്റെ ആജ്ഞയാണ് ബിജെപി ശിരസാവഹിക്കുന്നത്. വെള്ളിയാഴ്ച പുറത്തുവന്ന ബിജെപി പ്രകടനപത്രിക വര്‍ഗീയവികാരം ആളിക്കത്തിക്കാനുള്ള വിഷയങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്- രാമക്ഷേത്രം, രാമസേതു, ഗോവധനിരോധം, പോട്ടയ്ക്കു പകരമുള്ള പുതിയ നിയമം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ എന്നിങ്ങനെ. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി അവതരിപ്പിക്കുന്ന എല്‍ കെ അദ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അണിനിരന്ന് പ്രസിദ്ധീകരണത്തിനു നല്‍കിയ പ്രകടനപത്രികയില്‍, പതിവുള്ള കുറെ മോഹനവാഗ്ദാനമുണ്ടെങ്കിലും വര്‍ഗീയചേരിതിരിവ് ലാക്കാക്കിയുള്ള മുദ്രാവാക്യങ്ങള്‍ മുഴച്ചുനില്‍ക്കുന്നു. വര്‍ഗീയതയുടെ പ്രത്യയശാസ്ത്രമാണ് ബിജെപിയുടെ അടിത്തറ. ആ പാര്‍ടിയില്‍നിന്ന് മതനിരപേക്ഷതയില്‍ അധിഷ്ഠിതമായ ഒന്നും പ്രതീക്ഷിക്കാനില്ല. മുന്നണിരാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നതുകൊണ്ടുമാത്രം രാമക്ഷേത്രകാര്‍ഡും മറ്റും തെരഞ്ഞെടുപ്പു സന്ദര്‍ഭത്തില്‍ മാറ്റിവയ്ക്കുന്ന തന്ത്രമാണ് 2004ല്‍ അവര്‍ക്ക് സ്വീകരിക്കേണ്ടിവന്നത്്. എന്നാല്‍, ആ നിലപാടില്‍നിന്നു മാറി, 2006 നവംബറില്‍ ലഖ്നൌവില്‍ ചേര്‍ന്ന ദേശീയ കൌസില്‍ യോഗത്തോടെ ബിജെപി പൂര്‍ണമായും ഹിന്ദുത്വ അജന്‍ഡയിലേക്കു മടങ്ങി. കഴിഞ്ഞ മൂന്നു വര്‍ഷമായി വര്‍ഗീയ അജന്‍ഡയെ ആധാരമാക്കിയുള്ള പ്രശ്നങ്ങളില്‍ കേന്ദ്രീകരിച്ച് അണിചേരാനും പുനഃസംഘടിക്കാനും ശ്രമിക്കുകയാണ് അവര്‍. അതിന്റെ ഫലമായി ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും വര്‍ഗീയ അക്രമങ്ങളും രാജ്യത്ത് വര്‍ധിച്ചുവരികയുമാണ്. 2007ല്‍ ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി ആഘോഷവേളയിലാണ് ബംഗളൂരുവിലും യുപിയിലെ ഗോരഖ്പുരിലും അതിനടുത്ത മറ്റു ജില്ലകളിലും മധ്യപ്രദേശിലെ ഇന്‍ഡോറിലും ജബല്‍പുരിലും മറ്റും വര്‍ഗീയ അക്രമങ്ങളുണ്ടായത്. മംഗലാപുരത്ത് വര്‍ഗീയ അക്രമങ്ങള്‍ കുത്തിപ്പൊക്കി. മലേഗാവ് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായത്, സംഘപരിവാറിന് ഭീകരാക്രമണത്തിന്റെ വഴി അന്യമല്ലെന്നാണ്. സൈന്യത്തിലടക്കം നുഴഞ്ഞുകയറി വര്‍ഗീയതയുടെ ചോരക്കൊതി കുത്തിവയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവും പുറത്തുവന്നു. അത്തരം ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെയൊന്നും തള്ളിപ്പറയാനല്ല, സംരക്ഷിക്കാനാണ് ബിജെപി നേതൃത്വം തയ്യാറായത്. കാഷായ ധാരിണിയായ ഭീകരവനിത പ്രജ്ഞ സിങ്ങും മംഗളൂരുവില്‍ പൈശാചികമായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമോദ് മുത്തലിക്കും അങ്ങനെ ബിജെപിയുടെ സംരക്ഷണം അനുഭവിക്കുന്നവരാണ്. ഇപ്പോള്‍, സംഘപരിവാര്‍ വീണ്ടും രാമന്റെ കാര്‍ഡിറക്കുന്നത് രാജ്യത്ത് വര്‍ഗീയധ്രുവീകരണത്തിനുമാത്രമേ സഹായിക്കൂ. ബിജെപിയുടെ തനിനിറം മനസ്സിലാക്കിയതിനാലാണ്, എന്‍ഡിഎയില്‍നിന്നുള്ള കക്ഷികള്‍ ഒന്നൊന്നായി പുറത്തുപോയത്. ഇപ്പോള്‍ കൂടെയുണ്ടെന്നുപറയുന്ന ഐക്യ ജനതാദള്‍, വര്‍ഗീയ അജന്‍ഡയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ പാര്‍ടിയാണ്. ബിജെപിയുടെ വര്‍ഗീയപ്രവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷയ്ക്കുതന്നെ ഭീഷണി ഉയര്‍ത്തുന്നു. മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത ഇന്ത്യയാണ് അവര്‍ വിഭാവനംചെയ്യുന്നത്. ഗുജറാത്ത് വംശഹത്യയുടെയും ഒറീസയിലെ ക്രിസ്ത്യന്‍ നരനായാട്ടിന്റെയും കര്‍ണാടകത്തിലെ ആക്രമണങ്ങളുടെയും പതിപ്പുകള്‍ രാജ്യത്താകെ നടപ്പാക്കുന്നതിനുള്ള നീക്കമായേ പ്രകടനപത്രികയിലെ വര്‍ഗീയലാക്കുള്ള വാഗ്ദാനങ്ങളെ കാണാനാകൂ. മതവികാരം ഇളക്കുന്നതിന് എന്തുംചെയ്യാന്‍ മടിയില്ലെന്നു തെളിയിച്ച പാര്‍ടിയാണ് ബിജെപി. ബാബറി പള്ളി തകര്‍ത്തെറിഞ്ഞ് രാജ്യത്തെ കലാപത്തിലേക്കും അരക്ഷിതത്വത്തിലേക്കും നയിച്ചവരാണ് അവര്‍. ഇന്ന് വീണ്ടും രാമക്ഷേത്രത്തിന്റെ പേരുപറഞ്ഞ് അവര്‍ വരുമ്പോള്‍, അതിന് രാജ്യം നല്‍കേണ്ടിവരുന്ന വില ചെറുതാകില്ലെന്ന ബോധ്യത്തോടെയുള്ള പ്രതികരണമാണ് ജനങ്ങളില്‍നിന്നുണ്ടാകേണ്ടത്്. ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ വര്‍ഗീയരാഷ്ട്രീയത്തെ ചെറുക്കുന്നതും അവരുടെ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ തുറന്നു കാണിക്കുന്നതും ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമാണ്. വര്‍ഗീയതയ്ക്കെതിരെ സര്‍വസ്പര്‍ശിയായ പോരാട്ടം ശക്തമായി തുടരുക എന്നതാണ് സിപിഐ എമ്മിന്റെ നയം. കോഗ്രസിന് വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാനാകില്ല. സിപിഐ എം 18-ാം പാര്‍ടി കോഗ്രസ് ചൂണ്ടിക്കാണിച്ചത്, "വര്‍ഗീയശക്തികള്‍ക്കെതിരായ പോരാട്ടം കോഗ്രസിന്റെ ചാഞ്ചാട്ടങ്ങളും പ്രത്യയശാസ്ത്രപരമായ വ്യക്തതയില്ലായ്മയും കാരണം പരുവപ്പെടുത്തപ്പെട്ടിരിക്കുകയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് അടവുകളെയും ഗൂഢതന്ത്രങ്ങളെയും അവലംബിക്കാനാണ് കോഗ്രസ് ശ്രമിക്കുന്നത്''എന്നാണ്. ഇന്ന് കേരളത്തില്‍ കോഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്വീകരിക്കുന്ന സമീപനവും അതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഒരേസമയം വിരുദ്ധ വര്‍ഗീയതകളെ താലോലിച്ച് വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രങ്ങളുമായി മുന്നോട്ടുപോകുന്ന കോഗ്രസ്, ബിജെപിക്കെതിരെ പ്രചാരണവേദികളില്‍ ഒരക്ഷരം ഉരിയാടുന്നില്ലെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. മതനിരപേക്ഷത സംരക്ഷിക്കുന്നതിനും ആ ലക്ഷ്യത്തിനായി എല്ലാ മതേതരജനാധിപത്യശക്തികളെയും ഒന്നിച്ച് അണിനിരത്തുന്നതിനുമായി എല്ലാ രൂപത്തിലുമുള്ള വര്‍ഗീയതയ്ക്കുമെതിരെ പോരാട്ടം നയിക്കുകയാണ് സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളാകെയും. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ അത് തിരിച്ചറിഞ്ഞ് എല്‍ഡിഎഫിനോടൊപ്പം അണിനിരക്കുന്നതില്‍ അസ്വസ്ഥതപൂണ്ട യുഡിഎഫ്, കുപ്രചാരണങ്ങളിലാണ് അഭയം തേടുന്നത്. എന്നാല്‍, വര്‍ഗീയതയുടെ പേരില്‍ കൊലക്കത്തിയേന്തുന്നത് ആര്‍എസ്എസ് ആയാലും എന്‍ഡിഎഫ് ആയാലും അത്തരക്കാരുമായി ഒരുതരത്തിലുമുള്ള ബന്ധവും പുലര്‍ത്താന്‍ ഞങ്ങളില്ലെന്ന് നട്ടെല്ലുനിവര്‍ത്തി പറയാന്‍ കഴിയുന്ന മുന്നണിയാണ് എല്‍ഡിഎഫ്. എല്ലാത്തരം കുപ്രചാരണങ്ങളെയും അപ്രസക്തമാക്കുന്നതുമാത്രമല്ല, ഇടതുപക്ഷത്തിന്റെ കറകളഞ്ഞ നയങ്ങള്‍ക്ക് കൂടുതല്‍ തിളക്കം നല്‍കുന്നതുകൂടിയാണ് ഈ വസ്തുത. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കുള്ള ചുട്ടമറുപടി, എല്‍ഡിഎഫിന് ഗംഭീര വിജയം നല്‍കുന്നതിലൂടെയാണ് കേരളത്തിന് നല്‍കാനാവുക.

Anonymous said...

നമുക്ക് മദനി-ജമാ‍ാത്ത് മതേതരത്വ വര്‍ഗ്ഗിയം കളിക്കാം. അത്ല്ലേ അതിന്റെ ഒരു രസ്സം

Anonymous said...

എന്തൂകൊണ്ടാണ് ലഷ്കറ് തുടങ്ങിയവരുടെ ഹിറ്റ്ലിസ്റ്റിൽ ആറെസ്സെസ്സ്-ബീജേപ്പി-കോൺഗ്രസ്സ്-നാഷണൽ കോൺഫ്രൻസ് കാർ മാത്രമായതു? എന്തേ പ്രകാശ് കാരാട്ടിനൊന്നും ലഷ്കർ ഭീഷണിയില്ലാത്തത്? അവർ കമ്മ്യൂണിസ്റ്റുകാരുടെ സുഹ്രുഥ്തുക്കളാണൊ? ഇന്ത്യാവിരുദ്ധത എന്നതു മാത്രമല്ലേ രണ്ടുകൂട്ടർക്ക്കും പൊതുവായുള്ളൂ?ചൈനീസ് താൽ‌പ്പര്യങ്ങളുംതാലിബാൻ താൽ‌പ്പര്യങ്ങളും ഒന്നിനൂന്നു വിരുദ്ധങ്ങളല്ലേ??
ഇന്ത്യാവിരുദ്ധത ഇവരെ ഒന്നിപ്പിക്കുന്നു എന്നതിനു കേരളമാകുന്നു തെളിവ്.

Anonymous said...

Muslims seek to rip ‘secular’ mask
- encounter in delhi, ripples in eastern UP
RADHIKA RAMASESHAN IN EASTERN UTTAR PRADESH

Residents of Batla House watch the Jamianagar encounter last year

The Muslims of Lalganj and Azamgarh have had their chance to vote against the “secular” parties on April 16 even if it amounted to cutting their nose to spite their face.

Over 150km away, in Sant Kabir Nagar and Basti, the minorities seem to be in a similar mood to teach the Samajwadi Party and the Bahujan Samaj Party a lesson when the two seats vote on April 23.

Across eastern Uttar Pradesh, the mood among the Muslims is veering from indifference, helplessness and sullenness to a near-rejection of the political process. The underpinning for the mood swings is summed up in one line: “We have not got justice from any of the so-called mainline parties.”

The decision to give a thumbs-down to Samajwadi leader Mulayam Singh Yadav and chief minister Mayavati has been spurred by the emergence of two new parties: the Ulema Council and the Peace Party.