Tuesday, March 17, 2009

സഭ സ്വന്തം സ്വരം വീണ്ടെടുക്കുന്നു

സഭ സ്വന്തം സ്വരം വീണ്ടെടുക്കുന്നു

സുകുമാര്‍ അഴീക്കോട്.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു എന്നു പറഞ്ഞാല്‍ അതില്‍ അസാധാരണമായിട്ട് ഒന്നുമുള്ളതായി തോന്നില്ല. 'സ്ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്' എന്നാണ് പേരെന്നു കേള്‍ക്കുമ്പോഴും മറിച്ച് പ്രക്ഷുബ്ധമാകണമെന്നില്ല. ക്രൈസ്തവനായ, ആത്മീയസംസ്കാരം ഉള്‍ക്കൊള്ളുന്ന, ഒരു ശ്രേഷ്ഠവൈദികന്റെ വിശ്വാസത്തില്‍ സമര്‍പ്പിതമായ ജീവിതത്തിന്റെ നല്ലൊരു വിവരണം കിട്ടുമല്ലോ എന്ന് വിശ്വാസികള്‍ സന്തോഷിക്കും. പക്ഷേ, വിതയത്തില്‍ തിരുമേനിയുടെ ഉള്ളില്‍നിന്ന് ചൂടോടെ പുറത്തുവന്ന ചിന്തകളും ആശയങ്ങളും അടങ്ങുന്ന ഈ ആത്മകഥ പുറത്തിറങ്ങുന്നതിനുമുമ്പുതന്നെ എതിര്‍പ്പ് നേരിട്ടിരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയകക്ഷികളോട് തെരഞ്ഞെടുപ്പുഘട്ടത്തിലും അല്ലാത്തപ്പോഴും ഏത് നിലപാട് കൈക്കൊള്ളണമെന്നതിനെപ്പറ്റി വളച്ചുകെട്ടും മൂടിവയ്പും ഒന്നും കൂടാതെ ഈ വൈദികലേഖകന്‍ തുറന്നെഴുതിയിട്ടുണ്ട്. അതിനാല്‍ പുസ്തകപ്രകാശനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം സഭയില്‍നിന്നും കക്ഷികളില്‍നിന്നും ഉയര്‍ന്നുവെന്നും മടികൂടാതെ വെളിപ്പെടുത്തുകയുണ്ടായി. കേരളത്തിലുള്ള നാനാ ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ക്കിടയിലെ മുമ്പന്മാരില്‍ ഒരാളായ കര്‍ദിനാള്‍ വിതയത്തിലിന്റെ പൌരോഹിത്യത്തിന്റെ വിശദരേഖയായ ഈ ആത്മകഥയെക്കുറിച്ച്് അദ്ദേഹംതന്നെ പറഞ്ഞ ഈ കഥകള്‍ ഒന്നുരണ്ട് വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നു. ഒന്നാമത്, ഇന്നലെവരെ കേരളസഭകളിലെ ഏറെക്കുറെ എല്ലാ ഉന്നതസ്ഥാനീയരായ ആര്‍ച്ച് ബിഷപ്പുമാരും ബിഷപ്പുമാരും മഹാ പുരോഹിതന്മാരും മാര്‍ വിതയത്തിലിനും ഇപ്പോഴത്തെ ഇടതുപക്ഷ ഭരണത്തിനും എതിരെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വിപരീതമായ നിലപാടാണ് വിതയത്തിലിന്റെ ആത്മകഥയില്‍ വെളിപ്പെടുന്നത്. ഇവര്‍ ഇടതടവില്ലാതെ ഇറക്കിക്കൊണ്ടിരുന്ന ഇടയലേഖനങ്ങളുടെ ഒന്നാകെയുള്ള സാരം ഈശ്വരനിഷേധികളും ക്രൈസ്തവ വിരുദ്ധരുമായ ഇടതുപക്ഷത്തിന് വോട്ടടക്കം ഒരു സഹായവും നല്‍കരുതെന്ന വ്യക്തമായ ആഹ്വാനമാണ്. ഒരു വശത്തേക്ക് ചാഞ്ഞുചാഞ്ഞ് ഒടുവില്‍ ഇന്ന സ്ഥലത്ത് ഇന്ന സ്ഥാനാര്‍ഥി എന്ന മട്ടില്‍ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശംവരെ ബിഷപ്പിനാകാം എന്നനില വന്നുചേര്‍ന്നു. മാര്‍ക്സിസ്റ്റ് കക്ഷി ഈ പോക്കിനെ എതിര്‍ത്തുനിന്നു; കോഗ്രസ് കണ്ണടച്ചുനിന്നു. ഇങ്ങനെ അനിയന്ത്രിതമായി തങ്ങളുടെ അതിവിശ്വാസപ്രഖ്യാപനങ്ങള്‍ നടത്താന്‍ അനുവദിച്ചിരുന്നെങ്കില്‍ സഭാനേതൃത്വം രാഷ്ട്രീയനേതൃത്വത്തിന് വിടുപണി ചെയ്യുന്ന മോശമായ സ്ഥിതിയില്‍ സംഗതികള്‍ എത്തിച്ചേര്‍ന്നേനെ. മാത്രമല്ല, എന്‍എസ്എസും എസ്എന്‍ഡിപിയും ക്രൈസ്തവസഭകളും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും വരും. രാഷ്ട്രീയക്കാര്‍ തങ്ങള്‍ക്ക് വേണ്ടത്ര അവകാശങ്ങള്‍ വച്ചുനീട്ടുന്നില്ലെന്നും തങ്ങളുടെ കാര്യത്തില്‍ വേണ്ടവിധത്തില്‍ ശ്രദ്ധിക്കുന്ന ജനപ്രതിനിധികള്‍ വേണമെന്നും ഉള്ള ഇവരുടെ മാറ്റൊലി മാത്രമാണ് ക്രൈസ്തവസഭകളുടെ ഇടയലേഖനങ്ങളും മറ്റും ഉയര്‍ത്തിക്കൊണ്ടുവന്നത്. അപ്പോഴാണ് വിതയത്തില്‍ തിരുമേനിയുടെ 'സത്യനാദം' പുറത്തുവന്നതും ചില സംഗതികള്‍ അദ്ദേഹം നിഷ്കളങ്കമായി പ്രസ്താവിച്ചതും. 1. വ്യക്തികളുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ സഭ ശ്രമിക്കുന്നത് തെറ്റ്. 2. സഭയ്ക്ക് കക്ഷിരാഷ്ട്രീയം പാടില്ല, ഏതെങ്കിലും ഒരു കക്ഷിയോട് പ്രത്യേകം താല്‍പ്പര്യവുമില്ല, 3. ഒരു സ്ഥാനാര്‍ഥിക്കുവേണ്ടി സമ്മര്‍ദം ചെലുത്തുകയോ വോട്ടിന് ആവശ്യപ്പെടുകയോ ചെയ്യുന്നത് ശരിയല്ല. 4. ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് വോട്ടര്‍മാരാണ് അതില്‍ ആരും ഇടപെടരുത്. മാര്‍ക്സിസത്തെയും കമ്യൂണിസ്റ്റ് കക്ഷിയെയും ഇടതുഭരണത്തെയുംകുറിച്ച് വ്യക്തമായ അഭിപ്രായങ്ങള്‍ കര്‍ദിനാളിനുണ്ട്. 1. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കണമെന്ന ആശയം ക്രൈസ്തവമാകയാല്‍ പാവപ്പെട്ടവരോടും മര്‍ദിതരോടും കൂറു പുലര്‍ത്തുന്ന മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാടിനെ അനുകൂലിക്കുന്നു 2. കത്തോലിക്ക സഭ സ്നേഹം, ദയ, നീതി എന്നീ ആദര്‍ശങ്ങള്‍ പുലരാന്‍ എന്നും പരിശ്രമിച്ചിരുന്നെങ്കില്‍ മാര്‍ക്സിസം അപ്രസക്തമാകുമായിരുന്നു 3. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന എല്ലാ പാര്‍ടിക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് മൂന്നു ദോഷങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. 1. പാര്‍ടി അടിച്ചമര്‍ത്തിയും നിര്‍ബന്ധിച്ചും തങ്ങളുടെ നയങ്ങള്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. 2. മാര്‍ക്സിസത്തിന്റെ നിരീശ്വരവാദപരമായ നിലപാട് അംഗീകരിക്കുന്നില്ല. 3. ദേശീയകക്ഷികളില്‍ പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യം. ഇടതുപക്ഷത്തിന് മൂന്ന് സംസ്ഥാനങ്ങളില്‍മാത്രമാണ് സ്വാധീനമുള്ളതും. ഇന്ത്യയില്‍ ഭരണഘടന അനുശാസിച്ചുള്ള ജനാധിപത്യവ്യവസ്ഥയെ സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭൂതകാല ചരിത്രത്തില്‍ ചികഞ്ഞുനോക്കി രക്തരൂഷിതമായ വിപ്ളവത്തിന്റെയും സ്റ്റാലിനിസത്തിന്റെയും ദുഃസ്വപ്നങ്ങള്‍ കണ്ട് ഞെട്ടി നിലവിളിക്കുന്നവരുടെ കൂട്ടത്തിലാണെന്നു തോന്നുന്നു വിതയത്തില്‍ തിരുമേനി. ലോകത്തില്‍ അന്നോളം ഉണ്ടായിട്ടില്ലാത്തത്ര നൂതനവും സമത്വനിഷ്ഠവുമായ ഒരു സമൂഹത്തിനുവേണ്ടിയുള്ള ഭരണപരീക്ഷണമാണ്, ഒരു കൂട്ടുകെട്ടും കൂടാതെ അരനൂറ്റാണ്ടോളം മുമ്പ് സോവിയറ്റ് ജനത ഏറ്റെടുത്തത്. എല്ലാ രാഷ്ട്രങ്ങളും എതിര്. അവയുടെ സാമ്പത്തികവും വാണിജ്യപരവും മറ്റുമായ കഠിനങ്ങളായ സമ്മര്‍ദങ്ങളും നിര്‍ബന്ധങ്ങളും ഹിംസതന്നെയാണ്. പക്ഷേ, കര്‍ദിനാള്‍പോലും ആ ഹിംസയെ കണക്കില്‍പ്പെടുത്തുന്നില്ല. പാവങ്ങള്‍ സഹസ്രാബ്ദങ്ങളായി അനുഭവിച്ചുവരുന്ന യാതനകളും ഹിംസമൂലമാണെന്ന് ഇവര്‍ അറിയുന്നില്ല. ഈ ഹിംസയെ ഇല്ലാതാക്കാനാണ് ഭരണകൂടം വഴിയുള്ള നിര്‍ബന്ധം കമ്യൂണിസ്റ്റ് പാര്‍ടി ഉപയോഗിച്ചതും. അന്നത്തെ ചരിത്രത്തിനെ ഈ രീതിയില്‍ വായിച്ചെടുക്കാന്‍ തിരുമേനി തയ്യാറായാല്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയോടുള്ള വലിയൊര് അകല്‍ച്ച ഇല്ലാതാകും. പിന്നെ നിരീശ്വരത്വമാണ്. ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് ഈശ്വരവിശ്വാസത്തിന് അനുവദിക്കപ്പെട്ട സ്വാതന്ത്യ്രം ഏത് വിശ്വാസത്തിനും സിദ്ധാന്തത്തിനുമുണ്ട്- നിരീശ്വരവാദത്തിനുപോലും. ക്രൈസ്തവര്‍ വോട്ട് ചെയ്യുന്നതിന്മേല്‍ ഈ ഈശ്വരവിവാദം കൊണ്ടുവരേണ്ട കാര്യമില്ല. വോട്ടറെ സ്വതന്ത്രമായി വിടണമെന്നാണല്ലോ കര്‍ദിനാളിന്റെ നില. ഇടതുപക്ഷം മൂന്ന് സംസ്ഥാനങ്ങളില്‍മാത്രം അധികാരത്തില്‍ ഉള്ളതുകൊണ്ട് ദേശീയകക്ഷിക്ക് (അതായത് കോഗ്രസിന്) അനുകൂലമായിട്ട് തിരുമേനിയുടെ ചിന്ത ചാഞ്ഞുവരുന്നു. എത്ര സംസ്ഥാനങ്ങളില്‍ ഒരു കക്ഷി വ്യാപിച്ചിരിക്കുന്നു എന്ന ന്യായം കക്ഷികളെ അംഗീകരിക്കുന്നതിന് പറ്റിയതല്ലതന്നെ. ഈ സ്ഥിതി എപ്പോഴും മാറിവരാം. കോഗ്രസ് തുടക്കത്തില്‍ സര്‍വ സംസ്ഥാനങ്ങളിലും ചെങ്കോല്‍ നാട്ടിയില്ലേ? ഇന്ന് എത്ര സംസ്ഥാനങ്ങളിലുണ്ട് ശക്തി? തിരുമേനിയെപ്പോലുള്ളവര്‍ ഇത്ര തുച്ഛമായ കാരണം പറഞ്ഞ് ജനങ്ങളുടെ രാഷ്ട്രീയചിന്തയെ ചീത്തപ്പെടുത്തരുത്. കര്‍ദിനാളിനെപ്പോലെ ഹൃദയാലുക്കളും സത്യസന്ധരും നീതിനിഷ്ഠരുമായ ഉത്തുംഗവൈദികര്‍ മാര്‍ക്സിസ്റ്റ് കക്ഷിയുടെ ദോഷദര്‍ശനത്തിന് സമയം ചെലവഴിക്കാതെ, ക്രൈസ്തവസഭയുടെ ഉള്ളില്‍ ശതവര്‍ഷങ്ങളായി പൌരോഹിത്യത്തിന്റെ കട്ടിക്കുപ്പായത്തിന്റെ മറവില്‍ നടന്നുവരുന്ന അനുഷ്ഠാനപരമായ നിര്‍ജീവതകളെയും സദാചാരപരമായ അതിലംഘനങ്ങളെയും ആദര്‍ശപരമായ പതനങ്ങളെയും സമഗ്രാവലോകനം ചെയ്ത്, ക്രിസ്തുദേവനിലേക്ക് തിരിച്ചുപോകുന്ന ഒരു നവ വിശ്വാസപ്രവാഹം ഉദ്ഘാടനം ചെയ്യുന്നതിന് നേതൃത്വം കൊടുക്കുകയാണ്. ലോകത്തിന്റെ പുരോഗതിക്ക് അത് വലിയ സംഭാവനയായിരിക്കും. കത്തോലിക്ക സഭ സ്നേഹപ്രചോദിതരായി പാവങ്ങളുടെ മോചനത്തിനുവേണ്ടി ഉറച്ചുനിന്നിരുന്നുവെങ്കില്‍ പതിതോദ്ധാരണത്തിനും അത് മതിയാകുമായിരുന്നു എന്ന് വിതയത്തില്‍ തിരുമേനി, വിഫലമായ ചരിത്രത്തിന്റെ മുമ്പില്‍നിന്ന് സങ്കല്‍പ്പത്തിന്റെ ആശ്വാസം തേടിയല്ലോ.ആ നിഷ്ഫലത സഭയ്ക്ക് തുടര്‍ന്നുണ്ടാകരുത്. പക്ഷപാതപരങ്ങളായ സങ്കുചിത ചരിത്രാവലോകനങ്ങളെയും ക്രൈസ്തവ പാരമ്പര്യത്തില്‍ കാലഗതിയില്‍ അടിഞ്ഞുകൂടിയ ജീര്‍ണതകളെയും ഒഴിവാക്കിയാല്‍മാത്രമേ സഭയ്ക്ക് പുതിയ കാല്‍വയ്പ് സാധിക്കുകയുള്ളൂ. അപ്പോഴായിരിക്കും 'സ്വര്‍ഗരാജ്യം അവര്‍ക്ക്' ലഭിക്കുക. പാവങ്ങളുടെ സ്വരാജ്യത്തെപ്പറ്റി പറയുമ്പോഴാണ് സഭ സ്വന്തം 'സത്യനാദം' പരത്തുവാന്‍ പ്രാപ്തമാവുക. കര്‍ദിനാള്‍ വിതയത്തിലിന്റെ ആത്മകഥയില്‍ ആ നാദം പലേടത്തും അലയടിക്കുന്നുണ്ടെന്ന് പത്രങ്ങളില്‍ കണ്ട ഉദ്ധാരണങ്ങളില്‍നിന്ന് മനസ്സിലാക്കിയത് അപൂര്‍വമായ സന്തോഷത്തോടെയാണ്. പുസ്തകം വായിച്ച് വീണ്ടും എഴുതാം. ഈ വേറിട്ട ചിന്തകളുടെ മഹത്വം ഉള്‍ക്കൊള്ളാനാവാതെ, ഒപ്പമെത്താന്‍ പിറകില്‍നിന്ന് പ്രയാസപ്പെടുന്ന കെസിബിസിയോട് (കേരള കാത്തലിക് ബിഷപ്സ് കൌസില്‍) ആര്‍ക്കും സഹാനുഭൂതി തോന്നിപ്പോകും.

2 comments:

ജനശബ്ദം said...

സഭ സ്വന്തം സ്വരം വീണ്ടെടുക്കുന്നു

സുകുമാര്‍ അഴീക്കോട്.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു എന്നു പറഞ്ഞാല്‍ അതില്‍ അസാധാരണമായിട്ട് ഒന്നുമുള്ളതായി തോന്നില്ല. 'സ്ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്' എന്നാണ് പേരെന്നു കേള്‍ക്കുമ്പോഴും മറിച്ച് പ്രക്ഷുബ്ധമാകണമെന്നില്ല. ക്രൈസ്തവനായ, ആത്മീയസംസ്കാരം ഉള്‍ക്കൊള്ളുന്ന, ഒരു ശ്രേഷ്ഠവൈദികന്റെ വിശ്വാസത്തില്‍ സമര്‍പ്പിതമായ ജീവിതത്തിന്റെ നല്ലൊരു വിവരണം കിട്ടുമല്ലോ എന്ന് വിശ്വാസികള്‍ സന്തോഷിക്കും. പക്ഷേ, വിതയത്തില്‍ തിരുമേനിയുടെ ഉള്ളില്‍നിന്ന് ചൂടോടെ പുറത്തുവന്ന ചിന്തകളും ആശയങ്ങളും അടങ്ങുന്ന ഈ ആത്മകഥ പുറത്തിറങ്ങുന്നതിനുമുമ്പുതന്നെ എതിര്‍പ്പ് നേരിട്ടിരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയകക്ഷികളോട് തെരഞ്ഞെടുപ്പുഘട്ടത്തിലും അല്ലാത്തപ്പോഴും ഏത് നിലപാട് കൈക്കൊള്ളണമെന്നതിനെപ്പറ്റി വളച്ചുകെട്ടും മൂടിവയ്പും ഒന്നും കൂടാതെ ഈ വൈദികലേഖകന്‍ തുറന്നെഴുതിയിട്ടുണ്ട്. അതിനാല്‍ പുസ്തകപ്രകാശനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം സഭയില്‍നിന്നും കക്ഷികളില്‍നിന്നും ഉയര്‍ന്നുവെന്നും മടികൂടാതെ വെളിപ്പെടുത്തുകയുണ്ടായി. കേരളത്തിലുള്ള നാനാ ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ക്കിടയിലെ മുമ്പന്മാരില്‍ ഒരാളായ കര്‍ദിനാള്‍ വിതയത്തിലിന്റെ പൌരോഹിത്യത്തിന്റെ വിശദരേഖയായ ഈ ആത്മകഥയെക്കുറിച്ച്് അദ്ദേഹംതന്നെ പറഞ്ഞ ഈ കഥകള്‍ ഒന്നുരണ്ട് വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നു. ഒന്നാമത്, ഇന്നലെവരെ കേരളസഭകളിലെ ഏറെക്കുറെ എല്ലാ ഉന്നതസ്ഥാനീയരായ ആര്‍ച്ച് ബിഷപ്പുമാരും ബിഷപ്പുമാരും മഹാ പുരോഹിതന്മാരും മാര്‍ വിതയത്തിലിനും ഇപ്പോഴത്തെ ഇടതുപക്ഷ ഭരണത്തിനും എതിരെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വിപരീതമായ നിലപാടാണ് വിതയത്തിലിന്റെ ആത്മകഥയില്‍ വെളിപ്പെടുന്നത്. ഇവര്‍ ഇടതടവില്ലാതെ ഇറക്കിക്കൊണ്ടിരുന്ന ഇടയലേഖനങ്ങളുടെ ഒന്നാകെയുള്ള സാരം ഈശ്വരനിഷേധികളും ക്രൈസ്തവ വിരുദ്ധരുമായ ഇടതുപക്ഷത്തിന് വോട്ടടക്കം ഒരു സഹായവും നല്‍കരുതെന്ന വ്യക്തമായ ആഹ്വാനമാണ്. ഒരു വശത്തേക്ക് ചാഞ്ഞുചാഞ്ഞ് ഒടുവില്‍ ഇന്ന സ്ഥലത്ത് ഇന്ന സ്ഥാനാര്‍ഥി എന്ന മട്ടില്‍ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശംവരെ ബിഷപ്പിനാകാം എന്നനില വന്നുചേര്‍ന്നു. മാര്‍ക്സിസ്റ്റ് കക്ഷി ഈ പോക്കിനെ എതിര്‍ത്തുനിന്നു; കോഗ്രസ് കണ്ണടച്ചുനിന്നു. ഇങ്ങനെ അനിയന്ത്രിതമായി തങ്ങളുടെ അതിവിശ്വാസപ്രഖ്യാപനങ്ങള്‍ നടത്താന്‍ അനുവദിച്ചിരുന്നെങ്കില്‍ സഭാനേതൃത്വം രാഷ്ട്രീയനേതൃത്വത്തിന് വിടുപണി ചെയ്യുന്ന മോശമായ സ്ഥിതിയില്‍ സംഗതികള്‍ എത്തിച്ചേര്‍ന്നേനെ. മാത്രമല്ല, എന്‍എസ്എസും എസ്എന്‍ഡിപിയും ക്രൈസ്തവസഭകളും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും വരും. രാഷ്ട്രീയക്കാര്‍ തങ്ങള്‍ക്ക് വേണ്ടത്ര അവകാശങ്ങള്‍ വച്ചുനീട്ടുന്നില്ലെന്നും തങ്ങളുടെ കാര്യത്തില്‍ വേണ്ടവിധത്തില്‍ ശ്രദ്ധിക്കുന്ന ജനപ്രതിനിധികള്‍ വേണമെന്നും ഉള്ള ഇവരുടെ മാറ്റൊലി മാത്രമാണ് ക്രൈസ്തവസഭകളുടെ ഇടയലേഖനങ്ങളും മറ്റും ഉയര്‍ത്തിക്കൊണ്ടുവന്നത്. അപ്പോഴാണ് വിതയത്തില്‍ തിരുമേനിയുടെ 'സത്യനാദം' പുറത്തുവന്നതും ചില സംഗതികള്‍ അദ്ദേഹം നിഷ്കളങ്കമായി പ്രസ്താവിച്ചതും. 1. വ്യക്തികളുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ സഭ ശ്രമിക്കുന്നത് തെറ്റ്. 2. സഭയ്ക്ക് കക്ഷിരാഷ്ട്രീയം പാടില്ല, ഏതെങ്കിലും ഒരു കക്ഷിയോട് പ്രത്യേകം താല്‍പ്പര്യവുമില്ല, 3. ഒരു സ്ഥാനാര്‍ഥിക്കുവേണ്ടി സമ്മര്‍ദം ചെലുത്തുകയോ വോട്ടിന് ആവശ്യപ്പെടുകയോ ചെയ്യുന്നത് ശരിയല്ല. 4. ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് വോട്ടര്‍മാരാണ് അതില്‍ ആരും ഇടപെടരുത്. മാര്‍ക്സിസത്തെയും കമ്യൂണിസ്റ്റ് കക്ഷിയെയും ഇടതുഭരണത്തെയുംകുറിച്ച് വ്യക്തമായ അഭിപ്രായങ്ങള്‍ കര്‍ദിനാളിനുണ്ട്. 1. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കണമെന്ന ആശയം ക്രൈസ്തവമാകയാല്‍ പാവപ്പെട്ടവരോടും മര്‍ദിതരോടും കൂറു പുലര്‍ത്തുന്ന മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാടിനെ അനുകൂലിക്കുന്നു 2. കത്തോലിക്ക സഭ സ്നേഹം, ദയ, നീതി എന്നീ ആദര്‍ശങ്ങള്‍ പുലരാന്‍ എന്നും പരിശ്രമിച്ചിരുന്നെങ്കില്‍ മാര്‍ക്സിസം അപ്രസക്തമാകുമായിരുന്നു 3. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന എല്ലാ പാര്‍ടിക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് മൂന്നു ദോഷങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. 1. പാര്‍ടി അടിച്ചമര്‍ത്തിയും നിര്‍ബന്ധിച്ചും തങ്ങളുടെ നയങ്ങള്‍ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. 2. മാര്‍ക്സിസത്തിന്റെ നിരീശ്വരവാദപരമായ നിലപാട് അംഗീകരിക്കുന്നില്ല. 3. ദേശീയകക്ഷികളില്‍ പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യം. ഇടതുപക്ഷത്തിന് മൂന്ന് സംസ്ഥാനങ്ങളില്‍മാത്രമാണ് സ്വാധീനമുള്ളതും. ഇന്ത്യയില്‍ ഭരണഘടന അനുശാസിച്ചുള്ള ജനാധിപത്യവ്യവസ്ഥയെ സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭൂതകാല ചരിത്രത്തില്‍ ചികഞ്ഞുനോക്കി രക്തരൂഷിതമായ വിപ്ളവത്തിന്റെയും സ്റ്റാലിനിസത്തിന്റെയും ദുഃസ്വപ്നങ്ങള്‍ കണ്ട് ഞെട്ടി നിലവിളിക്കുന്നവരുടെ കൂട്ടത്തിലാണെന്നു തോന്നുന്നു വിതയത്തില്‍ തിരുമേനി. ലോകത്തില്‍ അന്നോളം ഉണ്ടായിട്ടില്ലാത്തത്ര നൂതനവും സമത്വനിഷ്ഠവുമായ ഒരു സമൂഹത്തിനുവേണ്ടിയുള്ള ഭരണപരീക്ഷണമാണ്, ഒരു കൂട്ടുകെട്ടും കൂടാതെ അരനൂറ്റാണ്ടോളം മുമ്പ് സോവിയറ്റ് ജനത ഏറ്റെടുത്തത്. എല്ലാ രാഷ്ട്രങ്ങളും എതിര്. അവയുടെ സാമ്പത്തികവും വാണിജ്യപരവും മറ്റുമായ കഠിനങ്ങളായ സമ്മര്‍ദങ്ങളും നിര്‍ബന്ധങ്ങളും ഹിംസതന്നെയാണ്. പക്ഷേ, കര്‍ദിനാള്‍പോലും ആ ഹിംസയെ കണക്കില്‍പ്പെടുത്തുന്നില്ല. പാവങ്ങള്‍ സഹസ്രാബ്ദങ്ങളായി അനുഭവിച്ചുവരുന്ന യാതനകളും ഹിംസമൂലമാണെന്ന് ഇവര്‍ അറിയുന്നില്ല. ഈ ഹിംസയെ ഇല്ലാതാക്കാനാണ് ഭരണകൂടം വഴിയുള്ള നിര്‍ബന്ധം കമ്യൂണിസ്റ്റ് പാര്‍ടി ഉപയോഗിച്ചതും. അന്നത്തെ ചരിത്രത്തിനെ ഈ രീതിയില്‍ വായിച്ചെടുക്കാന്‍ തിരുമേനി തയ്യാറായാല്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയോടുള്ള വലിയൊര് അകല്‍ച്ച ഇല്ലാതാകും. പിന്നെ നിരീശ്വരത്വമാണ്. ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് ഈശ്വരവിശ്വാസത്തിന് അനുവദിക്കപ്പെട്ട സ്വാതന്ത്യ്രം ഏത് വിശ്വാസത്തിനും സിദ്ധാന്തത്തിനുമുണ്ട്- നിരീശ്വരവാദത്തിനുപോലും. ക്രൈസ്തവര്‍ വോട്ട് ചെയ്യുന്നതിന്മേല്‍ ഈ ഈശ്വരവിവാദം കൊണ്ടുവരേണ്ട കാര്യമില്ല. വോട്ടറെ സ്വതന്ത്രമായി വിടണമെന്നാണല്ലോ കര്‍ദിനാളിന്റെ നില. ഇടതുപക്ഷം മൂന്ന് സംസ്ഥാനങ്ങളില്‍മാത്രം അധികാരത്തില്‍ ഉള്ളതുകൊണ്ട് ദേശീയകക്ഷിക്ക് (അതായത് കോഗ്രസിന്) അനുകൂലമായിട്ട് തിരുമേനിയുടെ ചിന്ത ചാഞ്ഞുവരുന്നു. എത്ര സംസ്ഥാനങ്ങളില്‍ ഒരു കക്ഷി വ്യാപിച്ചിരിക്കുന്നു എന്ന ന്യായം കക്ഷികളെ അംഗീകരിക്കുന്നതിന് പറ്റിയതല്ലതന്നെ. ഈ സ്ഥിതി എപ്പോഴും മാറിവരാം. കോഗ്രസ് തുടക്കത്തില്‍ സര്‍വ സംസ്ഥാനങ്ങളിലും ചെങ്കോല്‍ നാട്ടിയില്ലേ? ഇന്ന് എത്ര സംസ്ഥാനങ്ങളിലുണ്ട് ശക്തി? തിരുമേനിയെപ്പോലുള്ളവര്‍ ഇത്ര തുച്ഛമായ കാരണം പറഞ്ഞ് ജനങ്ങളുടെ രാഷ്ട്രീയചിന്തയെ ചീത്തപ്പെടുത്തരുത്. കര്‍ദിനാളിനെപ്പോലെ ഹൃദയാലുക്കളും സത്യസന്ധരും നീതിനിഷ്ഠരുമായ ഉത്തുംഗവൈദികര്‍ മാര്‍ക്സിസ്റ്റ് കക്ഷിയുടെ ദോഷദര്‍ശനത്തിന് സമയം ചെലവഴിക്കാതെ, ക്രൈസ്തവസഭയുടെ ഉള്ളില്‍ ശതവര്‍ഷങ്ങളായി പൌരോഹിത്യത്തിന്റെ കട്ടിക്കുപ്പായത്തിന്റെ മറവില്‍ നടന്നുവരുന്ന അനുഷ്ഠാനപരമായ നിര്‍ജീവതകളെയും സദാചാരപരമായ അതിലംഘനങ്ങളെയും ആദര്‍ശപരമായ പതനങ്ങളെയും സമഗ്രാവലോകനം ചെയ്ത്, ക്രിസ്തുദേവനിലേക്ക് തിരിച്ചുപോകുന്ന ഒരു നവ വിശ്വാസപ്രവാഹം ഉദ്ഘാടനം ചെയ്യുന്നതിന് നേതൃത്വം കൊടുക്കുകയാണ്. ലോകത്തിന്റെ പുരോഗതിക്ക് അത് വലിയ സംഭാവനയായിരിക്കും. കത്തോലിക്ക സഭ സ്നേഹപ്രചോദിതരായി പാവങ്ങളുടെ മോചനത്തിനുവേണ്ടി ഉറച്ചുനിന്നിരുന്നുവെങ്കില്‍ പതിതോദ്ധാരണത്തിനും അത് മതിയാകുമായിരുന്നു എന്ന് വിതയത്തില്‍ തിരുമേനി, വിഫലമായ ചരിത്രത്തിന്റെ മുമ്പില്‍നിന്ന് സങ്കല്‍പ്പത്തിന്റെ ആശ്വാസം തേടിയല്ലോ.ആ നിഷ്ഫലത സഭയ്ക്ക് തുടര്‍ന്നുണ്ടാകരുത്. പക്ഷപാതപരങ്ങളായ സങ്കുചിത ചരിത്രാവലോകനങ്ങളെയും ക്രൈസ്തവ പാരമ്പര്യത്തില്‍ കാലഗതിയില്‍ അടിഞ്ഞുകൂടിയ ജീര്‍ണതകളെയും ഒഴിവാക്കിയാല്‍മാത്രമേ സഭയ്ക്ക് പുതിയ കാല്‍വയ്പ് സാധിക്കുകയുള്ളൂ. അപ്പോഴായിരിക്കും 'സ്വര്‍ഗരാജ്യം അവര്‍ക്ക്' ലഭിക്കുക. പാവങ്ങളുടെ സ്വരാജ്യത്തെപ്പറ്റി പറയുമ്പോഴാണ് സഭ സ്വന്തം 'സത്യനാദം' പരത്തുവാന്‍ പ്രാപ്തമാവുക. കര്‍ദിനാള്‍ വിതയത്തിലിന്റെ ആത്മകഥയില്‍ ആ നാദം പലേടത്തും അലയടിക്കുന്നുണ്ടെന്ന് പത്രങ്ങളില്‍ കണ്ട ഉദ്ധാരണങ്ങളില്‍നിന്ന് മനസ്സിലാക്കിയത് അപൂര്‍വമായ സന്തോഷത്തോടെയാണ്. പുസ്തകം വായിച്ച് വീണ്ടും എഴുതാം. ഈ വേറിട്ട ചിന്തകളുടെ മഹത്വം ഉള്‍ക്കൊള്ളാനാവാതെ, ഒപ്പമെത്താന്‍ പിറകില്‍നിന്ന് പ്രയാസപ്പെടുന്ന കെസിബിസിയോട് (കേരള കാത്തലിക് ബിഷപ്സ് കൌസില്‍) ആര്‍ക്കും സഹാനുഭൂതി തോന്നിപ്പോകും.

ഇ.എ.സജിം തട്ടത്തുമല said...

ആസംസകൾ!
http://voteforsampath.blogspot.com