Tuesday, October 21, 2008

ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത ഇതിന്നെതിരെ പ്രവറ്ത്തിക്കുന്നവരെ ദേശദ്രോഹികളായി കാണണം.

ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത ഇതിന്നെതിരെ പ്രവറ്ത്തിക്കുന്നവരെ ദേശദ്രോഹികളായി കാണണം.


രണ്ടുദിവസംമുമ്പ് മുംബൈ റെയില്‍വേ സ്റേഷനില്‍ വടക്കെ ഇന്ത്യയിലെ യുവാക്കള്‍ക്കെതിരെ മഹാരാഷ്ട്ര നവനിര്‍മാ സേന എന്ന പേരില്‍ അറിയപ്പെടുന്ന കൊള്ളസംഘം നടത്തിയ പൈശാചികമായ ആക്രമണം ഇന്ത്യക്കാകെ അപമാനകരമാണ്. റെയില്‍വേ ബോര്‍ഡിന്റെ പരീക്ഷ എഴുതാന്‍ മുംബൈ റെയില്‍വേ സ്റേഷനില്‍ തീവണ്ടിയില്‍ വന്നിറങ്ങിയ അന്യസംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികളെയാണ് ക്രിമിനല്‍സംഘം കടന്നാക്രമിച്ചത്. പലര്‍ക്കും മാരകമായ പരിക്കുപറ്റി. അവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ സെപ്തംബറില്‍ എംഎന്‍എസിന്റെ നേതാവ് രാജ് താക്കറെ ബിഹാറികള്‍ക്കെതിരെ പരസ്യപ്രസ്താവന നടത്തിയതില്‍ ജനരോഷം ഉയര്‍ന്നുവന്നിരുന്നതാണ്. രാജ് താക്കറയെ അറസ്റ്ചെയ്യാന്‍ വാറന്റ് പുറപ്പെടുവിച്ചതാണ്. എന്നാല്‍, അറസ്റ് താമസിപ്പിക്കുയായിരുന്നു. റെയില്‍വേ സ്റേഷനില്‍ വന്നിറങ്ങിയ യുവാക്കള്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു കരുതിക്കൂട്ടിയുള്ള കടന്നാക്രമണം. ഉദ്യോഗാര്‍ഥികളുടെ ഭാഗത്തുനിന്ന് പ്രകോപനം സൃഷ്ടിക്കാനുള്ള ഒന്നും സംഭവിച്ചിട്ടില്ല. അന്യ സംസ്ഥാനക്കാരെ ആക്രമിക്കുകയെന്ന ആസൂത്രിതമായ പദ്ധതിയനുസരിച്ചാണ് മുന്നറിയിപ്പില്ലാതെ നിരപരാധികളായ പാവപ്പെട്ടവരെ ആക്രമിച്ചത്. ഇന്ത്യ ഒന്നാണെന്നും നാമെല്ലം ഇന്ത്യക്കാരാണെന്നും കുട്ടിക്കാലംമുതല്‍ ഉരുവിട്ടു പഠിപ്പിക്കുന്നതാണ്. ഈ വാചകം പാഠപുസ്തകത്തില്‍ ആലങ്കാരികമായി അച്ചടിച്ചുവയ്ക്കാന്‍ മാത്രമുള്ളതല്ല. ഓരോ ഇന്ത്യന്‍ പൌരനും ഇത് അംഗീകരിച്ച് ജീവിതത്തില്‍ പകര്‍ത്തേണ്ടതാണ്. ഇന്ത്യയിലെ ഒരോ പൌരനും രാഷ്ട്രത്തിന്റെ ഏത് ഭാഗത്തും തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടന നല്‍കിയ മൌലികാവകാശങ്ങളില്‍ ഒന്നാണ് അത്. അത് നിഷേധിക്കാനുള്ള അവകാശം ആര്‍ക്കും അനുവദിച്ചുകൊടുത്തിട്ടില്ല. വിവിധ മതത്തില്‍ വിശ്വസിക്കുന്നവരും ഒരു മതത്തിലും ദൈവത്തിലും വിശ്വസിക്കാത്തവരും ഇവിടെയുണ്ട്. വിവിധ വേഷം, ഭാഷ, സംസ്കാരം, ജീവിതരീതി എന്നിവയൊക്കെ ഇവിടെയുള്ളതാണ്. നാനാത്വത്തില്‍ ഏകത്വം എന്ന തത്വം അംഗീകരിച്ച രാഷ്ട്രമാണ് ഇത്. ദേശീയോത്ഗ്രഥനത്തിന്റെ അടിസ്ഥാനതത്വവും ഇതാണ്. ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ വര്‍ഗീയവാദം, വിഘടനവാദം, വിഭജനവാദം, തീവ്രവാദം, ഭീകരവാദം എന്നിവയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇത് നിലനിര്‍ത്താനും വളര്‍ത്താനും തീവ്രമായ ശ്രമം നടക്കുന്നുണ്ട്. അത്തരം ശിഥിലീകരണ പ്രവണതകളെ മുളയില്‍ത്തന്നെ നുള്ളിക്കളയാനുള്ള ഇഛാശക്തിയും ദൃഢചിത്തതയും കേന്ദ്രഭരണാധികാരികള്‍ക്ക് ഇല്ലാതെ പോയതിന്റെ ദുരിതമാണ് നാം ഇന്ന് അനുഭവിക്കുന്ന്. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയോത്ഗ്രഥന സമിതി യോഗത്തില്‍ അര്‍ഹിക്കുന്ന ഗൌരവത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്തില്ലെന്നത് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. വോട്ടുബാങ്കില്‍മാത്രം താല്‍പ്പര്യമുള്ളവര്‍ക്ക് ഇതൊന്നും പ്രശ്നമാകാനിടയില്ല. മുംബൈയില്‍ മുമ്പും അന്യ സംസ്ഥാനക്കാര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടന്നതാണ്. ശിവസേനയുടെ അടിസ്ഥാനംതന്നെ വിഘടനവാദമാണെന്ന് അറിയാത്തവരല്ല നമ്മള്‍. മഹാരാഷ്ട്രയില്‍ വടക്കെ ഇന്ത്യയിലെ ഉദ്യോഗാര്‍ഥികള്‍ക്കെതിരെ നടന്ന ആക്രമണം ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. എംഎന്‍എസിനെതിരെ നടപടി വേണമെന്ന് ചില കേന്ദ്രമന്ത്രിമാരും ആവശ്യപ്പെട്ടതായി കാണുന്നുണ്ട്. മഹാരാഷ്ട്ര നവനിര്‍മാ സേനയെ നിരോധിക്കണമെന്ന ആവശ്യം ശക്തിയായി ഉയര്‍ന്നിട്ടുണ്ട്. ബജ്രംഗ്ദളിനെതിരെ കര്‍ക്കശമായ നിലപാട് കൈക്കൊള്ളണമെന്ന ആവശ്യത്തിനു നേരെ പുറംതിരിഞ്ഞുനില്‍ക്കുന്ന നിലപാടാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്. മഹാരാഷ്ട്രയിലെ വിലാസ്റാവു ദേശ്മുഖിന്റെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൂര്‍ണപരാജയമാണെന്നാണ് ഇതേവരെയുള്ള സംഭവം വെളിപ്പെടുത്തുന്നത്. ശ്രീകൃഷ്ണാ കമീഷന്‍ റിപ്പോര്‍ട്ടിന്റെ മേല്‍ ഒരു നടപടിയുമുണ്ടായില്ല. അക്രമികളെ കയറൂരിവിടുന്ന നിലപാടാണ് സ്വീകരിച്ചുകാണുന്നത്. വീണ്ടും പരീക്ഷ നടത്താനും എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷ എഴുതാനുമുള്ള സംരക്ഷണം നല്‍കി അവസരം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അക്രമികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി കൈക്കൊള്ളാനും ഉടന്‍ തയ്യാറാകണം.

2 comments:

ജനശബ്ദം said...

ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത ഇതിന്നെതിരെ പ്രവറ്ത്തിക്കുന്നവരെ ദേശദ്രോഹികളായി കാണണം.
രണ്ടുദിവസംമുമ്പ് മുംബൈ റെയില്‍വേ സ്റേഷനില്‍ വടക്കെ ഇന്ത്യയിലെ യുവാക്കള്‍ക്കെതിരെ മഹാരാഷ്ട്ര നവനിര്‍മാ സേന എന്ന പേരില്‍ അറിയപ്പെടുന്ന കൊള്ളസംഘം നടത്തിയ പൈശാചികമായ ആക്രമണം ഇന്ത്യക്കാകെ അപമാനകരമാണ്. റെയില്‍വേ ബോര്‍ഡിന്റെ പരീക്ഷ എഴുതാന്‍ മുംബൈ റെയില്‍വേ സ്റേഷനില്‍ തീവണ്ടിയില്‍ വന്നിറങ്ങിയ അന്യസംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികളെയാണ് ക്രിമിനല്‍സംഘം കടന്നാക്രമിച്ചത്. പലര്‍ക്കും മാരകമായ പരിക്കുപറ്റി. അവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ സെപ്തംബറില്‍ എംഎന്‍എസിന്റെ നേതാവ് രാജ് താക്കറെ ബിഹാറികള്‍ക്കെതിരെ പരസ്യപ്രസ്താവന നടത്തിയതില്‍ ജനരോഷം ഉയര്‍ന്നുവന്നിരുന്നതാണ്. രാജ് താക്കറയെ അറസ്റ്ചെയ്യാന്‍ വാറന്റ് പുറപ്പെടുവിച്ചതാണ്. എന്നാല്‍, അറസ്റ് താമസിപ്പിക്കുയായിരുന്നു. റെയില്‍വേ സ്റേഷനില്‍ വന്നിറങ്ങിയ യുവാക്കള്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു കരുതിക്കൂട്ടിയുള്ള കടന്നാക്രമണം. ഉദ്യോഗാര്‍ഥികളുടെ ഭാഗത്തുനിന്ന് പ്രകോപനം സൃഷ്ടിക്കാനുള്ള ഒന്നും സംഭവിച്ചിട്ടില്ല. അന്യ സംസ്ഥാനക്കാരെ ആക്രമിക്കുകയെന്ന ആസൂത്രിതമായ പദ്ധതിയനുസരിച്ചാണ് മുന്നറിയിപ്പില്ലാതെ നിരപരാധികളായ പാവപ്പെട്ടവരെ ആക്രമിച്ചത്. ഇന്ത്യ ഒന്നാണെന്നും നാമെല്ലം ഇന്ത്യക്കാരാണെന്നും കുട്ടിക്കാലംമുതല്‍ ഉരുവിട്ടു പഠിപ്പിക്കുന്നതാണ്. ഈ വാചകം പാഠപുസ്തകത്തില്‍ ആലങ്കാരികമായി അച്ചടിച്ചുവയ്ക്കാന്‍ മാത്രമുള്ളതല്ല. ഓരോ ഇന്ത്യന്‍ പൌരനും ഇത് അംഗീകരിച്ച് ജീവിതത്തില്‍ പകര്‍ത്തേണ്ടതാണ്. ഇന്ത്യയിലെ ഒരോ പൌരനും രാഷ്ട്രത്തിന്റെ ഏത് ഭാഗത്തും തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടന നല്‍കിയ മൌലികാവകാശങ്ങളില്‍ ഒന്നാണ് അത്. അത് നിഷേധിക്കാനുള്ള അവകാശം ആര്‍ക്കും അനുവദിച്ചുകൊടുത്തിട്ടില്ല. വിവിധ മതത്തില്‍ വിശ്വസിക്കുന്നവരും ഒരു മതത്തിലും ദൈവത്തിലും വിശ്വസിക്കാത്തവരും ഇവിടെയുണ്ട്. വിവിധ വേഷം, ഭാഷ, സംസ്കാരം, ജീവിതരീതി എന്നിവയൊക്കെ ഇവിടെയുള്ളതാണ്. നാനാത്വത്തില്‍ ഏകത്വം എന്ന തത്വം അംഗീകരിച്ച രാഷ്ട്രമാണ് ഇത്. ദേശീയോത്ഗ്രഥനത്തിന്റെ അടിസ്ഥാനതത്വവും ഇതാണ്. ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ വര്‍ഗീയവാദം, വിഘടനവാദം, വിഭജനവാദം, തീവ്രവാദം, ഭീകരവാദം എന്നിവയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇത് നിലനിര്‍ത്താനും വളര്‍ത്താനും തീവ്രമായ ശ്രമം നടക്കുന്നുണ്ട്. അത്തരം ശിഥിലീകരണ പ്രവണതകളെ മുളയില്‍ത്തന്നെ നുള്ളിക്കളയാനുള്ള ഇഛാശക്തിയും ദൃഢചിത്തതയും കേന്ദ്രഭരണാധികാരികള്‍ക്ക് ഇല്ലാതെ പോയതിന്റെ ദുരിതമാണ് നാം ഇന്ന് അനുഭവിക്കുന്ന്. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയോത്ഗ്രഥന സമിതി യോഗത്തില്‍ അര്‍ഹിക്കുന്ന ഗൌരവത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്തില്ലെന്നത് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. വോട്ടുബാങ്കില്‍മാത്രം താല്‍പ്പര്യമുള്ളവര്‍ക്ക് ഇതൊന്നും പ്രശ്നമാകാനിടയില്ല. മുംബൈയില്‍ മുമ്പും അന്യ സംസ്ഥാനക്കാര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടന്നതാണ്. ശിവസേനയുടെ അടിസ്ഥാനംതന്നെ വിഘടനവാദമാണെന്ന് അറിയാത്തവരല്ല നമ്മള്‍. മഹാരാഷ്ട്രയില്‍ വടക്കെ ഇന്ത്യയിലെ ഉദ്യോഗാര്‍ഥികള്‍ക്കെതിരെ നടന്ന ആക്രമണം ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. എംഎന്‍എസിനെതിരെ നടപടി വേണമെന്ന് ചില കേന്ദ്രമന്ത്രിമാരും ആവശ്യപ്പെട്ടതായി കാണുന്നുണ്ട്. മഹാരാഷ്ട്ര നവനിര്‍മാ സേനയെ നിരോധിക്കണമെന്ന ആവശ്യം ശക്തിയായി ഉയര്‍ന്നിട്ടുണ്ട്. ബജ്രംഗ്ദളിനെതിരെ കര്‍ക്കശമായ നിലപാട് കൈക്കൊള്ളണമെന്ന ആവശ്യത്തിനു നേരെ പുറംതിരിഞ്ഞുനില്‍ക്കുന്ന നിലപാടാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്. മഹാരാഷ്ട്രയിലെ വിലാസ്റാവു ദേശ്മുഖിന്റെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൂര്‍ണപരാജയമാണെന്നാണ് ഇതേവരെയുള്ള സംഭവം വെളിപ്പെടുത്തുന്നത്. ശ്രീകൃഷ്ണാ കമീഷന്‍ റിപ്പോര്‍ട്ടിന്റെ മേല്‍ ഒരു നടപടിയുമുണ്ടായില്ല. അക്രമികളെ കയറൂരിവിടുന്ന നിലപാടാണ് സ്വീകരിച്ചുകാണുന്നത്. വീണ്ടും പരീക്ഷ നടത്താനും എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷ എഴുതാനുമുള്ള സംരക്ഷണം നല്‍കി അവസരം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അക്രമികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി കൈക്കൊള്ളാനും ഉടന്‍ തയ്യാറാകണം.

മറുപക്ഷം said...

അക്രമികളെ തീർച്ചയായും ശിക്ഷിക്കണം.കൂട്ടത്തിൽ ഒരു ചോദ്യം ഒരൊറ്റ ജനതയും മറ്റും ആകണമെങ്കിൽ ഒരു ഏകീക്രിത സിവിൽ കോഡും വേണ്ടെ?