Thursday, September 1, 2011

കുഞ്ഞാലിക്കുട്ടി എന്‍ഡിഎഫിന്റെ സംരക്ഷകന്‍ : മുനീര്‍

കുഞ്ഞാലിക്കുട്ടി എന്‍ഡിഎഫിന്റെ സംരക്ഷകന്‍ : മുനീര്‍


തിരു: പി കെ കുഞ്ഞാലിക്കുട്ടി മുസ്ലിംതീവ്രവാദ സംഘടനയായ എന്‍ഡിഎഫിനെ സംരക്ഷിക്കുന്നെന്ന് എം കെ മുനീര്‍ . കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള വിശ്വാസ്യത നഷ്ടപ്പെട്ട നേതാക്കള്‍ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീവ്രവാദ സംഘടനയുടെ സംരക്ഷകരായതെന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് മുനീര്‍ വെളിപ്പെടുത്തിയതിന്റെ വിക്കീലീക്സ് രേഖ പുറത്തുവന്നു. എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുസ്ലിംലീഗില്‍ നുഴഞ്ഞുകയറുന്നത് ചെറുക്കണമെന്ന് 1999ല്‍ പാര്‍ടി തീരുമാനമെടുത്തിരുന്നെങ്കിലും ഇതിനു വിരുദ്ധമായി നിരവധിപേര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും മുനീര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ഇതുസംബന്ധിച്ച് 2006ല്‍ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍നിന്ന് വാഷിങ്ടണിലേക്ക് അയച്ച രേഖയാണ് വിക്കിലീക്സ് പുറത്തുവിട്ടത്. അന്ന് മുനീര്‍ ലീഗ് സംസ്ഥാന സെക്രട്ടറിയും കുഞ്ഞാലിക്കുട്ടി ട്രഷററുമായിരുന്നു. അല്‍ഖായ്ദയെപ്പോലെ വിപുലമായ തീവ്രവാദ ശൃംഖല എന്‍ഡിഎഫിനില്ല. എങ്കിലും ചെറിയ തോതിലുള്ള ബോംബാക്രമണങ്ങള്‍ നടത്തുന്നുണ്ട്. എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിരോധിച്ച ഇസ്ലാമിക തീവ്രവാദസംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍കൂടിയാണ്- മുനീര്‍ പറഞ്ഞായി വിക്കിലീക്സ് വെളിപ്പെടുത്തുന്നു. കേരളത്തിലെ മുസ്ലിംരാഷ്ട്രീയം എന്ന തലക്കെട്ടിലാണ് എന്‍ഡിഎഫിനെ പരാമര്‍ശിക്കുന്ന ഭാഗങ്ങളുള്ളത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പൊരുതുന്ന സംഘടനയെന്ന പേരിലാണ് 1993ല്‍ എന്‍ഡിഎഫ് രൂപീകരിച്ചത്. എന്നാല്‍ ഇസ്ലാമിക തീവ്രവാദം മറയ്ക്കാനുള്ള ഒരു മറയാണിതെന്ന് വീക്കീലിക്സ് വെളിപ്പെടുത്തുന്നു. വടക്കന്‍ കേരളത്തില്‍ നടക്കുന്ന മുഴുവന്‍ വര്‍ഗീയ അക്രമങ്ങള്‍ക്കും പിന്നില്‍ എന്‍ഡിഎഫ് ആണെന്ന് മലപ്പുറത്തെ പത്രപ്രവര്‍ത്തകനായ ബാബുരാജ് യുഎസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായും രേഖയിലുണ്ട്. 2006ല്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടശേഷം മുസ്ലിംലീഗിലുണ്ടായ കുഴപ്പത്തെതുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയെ ജനറല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റുകയും ട്രഷററാക്കുകയും ചെയ്തിരുന്നു. മുനീറിനെ സെക്രട്ടറിയാക്കി. സെക്രട്ടറിയായിരിക്കെയാണ് ട്രഷററായിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതെന്നത് വിക്കിലീക്സ് വെളിപ്പെടുത്തലിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അതീവ ഗൗരവമായ ആരോപണം ഉന്നയിച്ച മുനീറും ആരോപണ വിധേയനായ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് മന്ത്രിമാരായി തുടരാനുള്ള ധാര്‍മിക അവകാശവും ഇതോടെ ചോദ്യം ചെയ്യപ്പെടും. മാത്രമല്ല, ഐസ്ക്രീം പാര്‍ലര്‍ കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നിലനില്‍ക്കുകയുമാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിദേശ ഏജന്‍സിയോട് വിവരങ്ങള്‍ വെളിപ്പെടുത്തിയതുവഴി മുനീറും പ്രതിക്കൂട്ടിലായിരിക്കയാണ്. ഒരാള്‍ക്ക് തീവ്രവാദബന്ധം ഉണ്ടെന്ന് വിവരം ലഭിച്ചാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്. മന്ത്രിയും എംഎല്‍എയുമായി പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തനാകുമ്പോള്‍ ഈ ഉത്തരവാദിത്തം കൂടും. ഇങ്ങനെ വിവരം ലഭിച്ചിട്ടും പറയാതിരിക്കുന്നതും രാജ്യദ്രോഹക്കുറ്റമാണ്. ഈ വിവരം രഹസ്യമായിവച്ചെന്നു മാത്രമല്ല, അത് അമേരിക്കന്‍ ഏജന്‍സിയോട് വെളിപ്പെടുത്തിയതോടെ പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നു. പൊതുമരാമത്തുമന്ത്രിയായിരിക്കെ മരാമത്തുപണി കരാര്‍ നല്‍കിയതുമായും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പണമിടപാടുമായി ബന്ധപ്പെട്ടും മുനീറിനെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

1 comment:

ജനശബ്ദം said...

കുഞ്ഞാലിക്കുട്ടി എന്‍ഡിഎഫിന്റെ സംരക്ഷകന്‍ : മുനീര്‍
തിരു: പി കെ കുഞ്ഞാലിക്കുട്ടി മുസ്ലിംതീവ്രവാദ സംഘടനയായ എന്‍ഡിഎഫിനെ സംരക്ഷിക്കുന്നെന്ന് എം കെ മുനീര്‍ . കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള വിശ്വാസ്യത നഷ്ടപ്പെട്ട നേതാക്കള്‍ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീവ്രവാദ സംഘടനയുടെ സംരക്ഷകരായതെന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് മുനീര്‍ വെളിപ്പെടുത്തിയതിന്റെ വിക്കീലീക്സ് രേഖ പുറത്തുവന്നു. എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുസ്ലിംലീഗില്‍ നുഴഞ്ഞുകയറുന്നത് ചെറുക്കണമെന്ന് 1999ല്‍ പാര്‍ടി തീരുമാനമെടുത്തിരുന്നെങ്കിലും ഇതിനു വിരുദ്ധമായി നിരവധിപേര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും മുനീര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ഇതുസംബന്ധിച്ച് 2006ല്‍ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍നിന്ന് വാഷിങ്ടണിലേക്ക് അയച്ച രേഖയാണ് വിക്കിലീക്സ് പുറത്തുവിട്ടത്. അന്ന് മുനീര്‍ ലീഗ് സംസ്ഥാന സെക്രട്ടറിയും കുഞ്ഞാലിക്കുട്ടി ട്രഷററുമായിരുന്നു. അല്‍ഖായ്ദയെപ്പോലെ വിപുലമായ തീവ്രവാദ ശൃംഖല എന്‍ഡിഎഫിനില്ല. എങ്കിലും ചെറിയ തോതിലുള്ള ബോംബാക്രമണങ്ങള്‍ നടത്തുന്നുണ്ട്. എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിരോധിച്ച ഇസ്ലാമിക തീവ്രവാദസംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍കൂടിയാണ്- മുനീര്‍ പറഞ്ഞായി വിക്കിലീക്സ് വെളിപ്പെടുത്തുന്നു. കേരളത്തിലെ മുസ്ലിംരാഷ്ട്രീയം എന്ന തലക്കെട്ടിലാണ് എന്‍ഡിഎഫിനെ പരാമര്‍ശിക്കുന്ന ഭാഗങ്ങളുള്ളത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പൊരുതുന്ന സംഘടനയെന്ന പേരിലാണ് 1993ല്‍ എന്‍ഡിഎഫ് രൂപീകരിച്ചത്. എന്നാല്‍ ഇസ്ലാമിക തീവ്രവാദം മറയ്ക്കാനുള്ള ഒരു മറയാണിതെന്ന് വീക്കീലിക്സ് വെളിപ്പെടുത്തുന്നു. വടക്കന്‍ കേരളത്തില്‍ നടക്കുന്ന മുഴുവന്‍ വര്‍ഗീയ അക്രമങ്ങള്‍ക്കും പിന്നില്‍ എന്‍ഡിഎഫ് ആണെന്ന് മലപ്പുറത്തെ പത്രപ്രവര്‍ത്തകനായ ബാബുരാജ് യുഎസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായും രേഖയിലുണ്ട്. 2006ല്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടശേഷം മുസ്ലിംലീഗിലുണ്ടായ കുഴപ്പത്തെതുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയെ ജനറല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റുകയും ട്രഷററാക്കുകയും ചെയ്തിരുന്നു. മുനീറിനെ സെക്രട്ടറിയാക്കി. സെക്രട്ടറിയായിരിക്കെയാണ് ട്രഷററായിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതെന്നത് വിക്കിലീക്സ് വെളിപ്പെടുത്തലിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അതീവ ഗൗരവമായ ആരോപണം ഉന്നയിച്ച മുനീറും ആരോപണ വിധേയനായ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് മന്ത്രിമാരായി തുടരാനുള്ള ധാര്‍മിക അവകാശവും ഇതോടെ ചോദ്യം ചെയ്യപ്പെടും. മാത്രമല്ല, ഐസ്ക്രീം പാര്‍ലര്‍ കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നിലനില്‍ക്കുകയുമാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിദേശ ഏജന്‍സിയോട് വിവരങ്ങള്‍ വെളിപ്പെടുത്തിയതുവഴി മുനീറും പ്രതിക്കൂട്ടിലായിരിക്കയാണ്. ഒരാള്‍ക്ക് തീവ്രവാദബന്ധം ഉണ്ടെന്ന് വിവരം ലഭിച്ചാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്. മന്ത്രിയും എംഎല്‍എയുമായി പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തനാകുമ്പോള്‍ ഈ ഉത്തരവാദിത്തം കൂടും. ഇങ്ങനെ വിവരം ലഭിച്ചിട്ടും പറയാതിരിക്കുന്നതും രാജ്യദ്രോഹക്കുറ്റമാണ്. ഈ വിവരം രഹസ്യമായിവച്ചെന്നു മാത്രമല്ല, അത് അമേരിക്കന്‍ ഏജന്‍സിയോട് വെളിപ്പെടുത്തിയതോടെ പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നു. പൊതുമരാമത്തുമന്ത്രിയായിരിക്കെ മരാമത്തുപണി കരാര്‍ നല്‍കിയതുമായും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പണമിടപാടുമായി ബന്ധപ്പെട്ടും മുനീറിനെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.