Monday, February 11, 2008

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ക്ക് സാധ്യത

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ക്ക് സാധ്യത .


അബുദാബി: ഏപ്രിലോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വിദേശ വിമാനക്കമ്പനികള്‍ക്ക് തുറന്നുകിട്ടുമെന്ന പ്രതീക്ഷ ഉണര്‍ന്നതോടെ യു.എ.ഇ.യിലെ ചില വിമാനക്കമ്പനികള്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. കോഴിക്കോട്ടേക്ക് സര്‍വീസ് അനുവദിക്കുകയാണെങ്കില്‍ യു.എ.ഇ.യിലെ ഇത്തിഹാദ് എയര്‍വേയ്സ്, റാസല്‍ഖൈമയിലെ റാസല്‍ഖൈമ എയര്‍വേയ്സ് എന്നിവ സര്‍വീസ് നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി_തിരുവനന്തപുരം റൂട്ടുകളില്‍ കഴിഞ്ഞവര്‍ഷം വിദേശ വിമാനക്കമ്പനികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ ബജറ്റ് എയര്‍ലൈന്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചാണ് സ്വകാര്യ വിമാനക്കമ്പനികള്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുന്നത്.
അതേസമയം സ്വകാര്യ വിമാനക്കമ്പനികളുടെ ആധിപത്യം ചെറുക്കാന്‍ എയര്‍ ഇന്ത്യയും ഒരുങ്ങുകയാണ്. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ മേഖലകളില്‍ നിന്ന് ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചുകഴിഞ്ഞു. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഷാര്‍ജ_തിരുവനന്തപുരം റൂട്ടില്‍ നാല് വിമാനങ്ങള്‍ കൂടുതലായി സര്‍വീസ് നടത്തും. ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 നാണ് ഷാര്‍ജയില്‍ നിന്ന് വിമാനം പുറപ്പെടുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ ഭാഗങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസാണ് എയര്‍ഇന്ത്യാ എക്സ്പ്രസ് തുടങ്ങുന്നത്.
ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലായി 20 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരില്‍ 50 ശതമാനം പേര്‍ പ്രതിവര്‍ഷം അവധിക്ക് വരികയാണെങ്കില്‍ പത്തുലക്ഷം യാത്രക്കാരാണ് ഗള്‍ഫ്_കേരള റൂട്ടില്‍ ഉണ്ടാവുക.
ഗള്‍ഫില്‍ നിന്ന് പാകിസ്താനിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പോലെ കേരളത്തിലേക്ക് യാത്രക്കൂലി കുറവാണെങ്കില്‍ ഏറെ മലയാളികള്‍ ആറുമാസം കൂടുമ്പോള്‍ നാട്ടില്‍ പോകും.കൂടുതല്‍ വിമാനക്കമ്പനികള്‍ കേരളത്തിലേക്ക് പറക്കുന്നതോടെ മത്സരം വര്‍ധിക്കുമെന്നും യാത്രാനിരക്ക് കുറയുമെന്നുമുള്ള പ്രതീക്ഷയിലാണ് ഗള്‍ഫ് മലയാളികള്‍.

1 comment:

ജനശബ്ദം said...

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ക്ക് സാധ്യത
അബുദാബി: ഏപ്രിലോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വിദേശ വിമാനക്കമ്പനികള്‍ക്ക് തുറന്നുകിട്ടുമെന്ന പ്രതീക്ഷ ഉണര്‍ന്നതോടെ യു.എ.ഇ.യിലെ ചില വിമാനക്കമ്പനികള്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. കോഴിക്കോട്ടേക്ക് സര്‍വീസ് അനുവദിക്കുകയാണെങ്കില്‍ യു.എ.ഇ.യിലെ ഇത്തിഹാദ് എയര്‍വേയ്സ്, റാസല്‍ഖൈമയിലെ റാസല്‍ഖൈമ എയര്‍വേയ്സ് എന്നിവ സര്‍വീസ് നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി_തിരുവനന്തപുരം റൂട്ടുകളില്‍ കഴിഞ്ഞവര്‍ഷം വിദേശ വിമാനക്കമ്പനികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ ബജറ്റ് എയര്‍ലൈന്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചാണ് സ്വകാര്യ വിമാനക്കമ്പനികള്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുന്നത്.

അതേസമയം സ്വകാര്യ വിമാനക്കമ്പനികളുടെ ആധിപത്യം ചെറുക്കാന്‍ എയര്‍ ഇന്ത്യയും ഒരുങ്ങുകയാണ്. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ മേഖലകളില്‍ നിന്ന് ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചുകഴിഞ്ഞു. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഷാര്‍ജ_തിരുവനന്തപുരം റൂട്ടില്‍ നാല് വിമാനങ്ങള്‍ കൂടുതലായി സര്‍വീസ് നടത്തും. ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 നാണ് ഷാര്‍ജയില്‍ നിന്ന് വിമാനം പുറപ്പെടുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ ഭാഗങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസാണ് എയര്‍ഇന്ത്യാ എക്സ്പ്രസ് തുടങ്ങുന്നത്.

ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലായി 20 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരില്‍ 50 ശതമാനം പേര്‍ പ്രതിവര്‍ഷം അവധിക്ക് വരികയാണെങ്കില്‍ പത്തുലക്ഷം യാത്രക്കാരാണ് ഗള്‍ഫ്_കേരള റൂട്ടില്‍ ഉണ്ടാവുക.

ഗള്‍ഫില്‍ നിന്ന് പാകിസ്താനിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പോലെ കേരളത്തിലേക്ക് യാത്രക്കൂലി കുറവാണെങ്കില്‍ ഏറെ മലയാളികള്‍ ആറുമാസം കൂടുമ്പോള്‍ നാട്ടില്‍ പോകും.കൂടുതല്‍ വിമാനക്കമ്പനികള്‍ കേരളത്തിലേക്ക് പറക്കുന്നതോടെ മത്സരം വര്‍ധിക്കുമെന്നും യാത്രാനിരക്ക് കുറയുമെന്നുമുള്ള പ്രതീക്ഷയിലാണ് ഗള്‍ഫ് മലയാളികള്‍.