tag:blogger.com,1999:blog-4914615828854351054.post102647567494187493..comments2024-01-09T00:28:04.420-08:00Comments on ജനശബ്ദം: പയ്യന്നൂര്‍ വിചാരങ്ങള്‍ തുടരുന്നുജനശബ്ദംhttp://www.blogger.com/profile/08652210587322945611noreply@blogger.comBlogger1125tag:blogger.com,1999:blog-4914615828854351054.post-24505180314700298382010-02-02T22:57:13.499-08:002010-02-02T22:57:13.499-08:00പയ്യന്നൂര്‍ വിചാരങ്ങള്‍ തുടരുന്നു...
സുകുമാര്‍ അഴീ...പയ്യന്നൂര്‍ വിചാരങ്ങള്‍ തുടരുന്നു...<br />സുകുമാര്‍ അഴീക്കോട്...<br />നമ്മുടെ പ്രമുഖനായ ഒരു കഥാകാരന് ഏറെ തെക്കുനിന്ന് ഏറെ വടക്കോട്ട് ചെന്ന് ഒരു പ്രസംഗം ചെയ്തതേയുള്ളൂ, വടക്കന്‍ ഭാഷയില്‍ ആ മാന്യമിത്രത്തിന്റെ 'തടി വെടക്കായി'. കുറച്ച് കഴിയുമ്പോള്‍ത്തന്നെ അത് അഭിപ്രായസ്വാതന്ത്യ്രം തൊട്ട് സദാചാരത്തിന്റെ സ്വഭാവമെന്ത് എന്ന ചോദ്യംവരെ പടര്‍ന്നുപന്തലിച്ച ഒരു വാദക്കോളായി മാറി. ഞാന്‍ ഇതുസംബന്ധിച്ച് ഉടനെ ഒരു പ്രസ്താവന ഇറക്കുകയും തുടര്‍ന്ന് ഒരു ലേഖനം എഴുതുകയും രണ്ടുമൂന്ന് പ്രസംഗങ്ങളില്‍ ഈ വിഷയം പ്രതിപാദിക്കുകയും ചെയ്തിരുന്നു. പോരെന്നു തോന്നിയതുകൊണ്ട് ഈ പ്രബന്ധംകൂടി. എന്റെ സുഹൃത്തായ കഥാകാരന് അങ്ങനെ ഒരു നിരന്തരപ്രഭാഷകനല്ല. 'അങ്ങനെ' എന്നുവച്ചാല്‍ 'എന്നെപ്പോലെ' എന്നുതന്നെ പറയാം. വല്ലപ്പോഴും പ്രസംഗിക്കുന്ന ഒരാള്‍ക്ക് നല്ലപോലെ ആലോചിച്ച് വാക്കുകള്‍ പ്രയോഗിക്കാന്‍ വേണ്ട തയ്യാറെടുപ്പിനും ചിന്തിച്ച് പറയുന്നതിനും വേണ്ടത്ര സൌകര്യമുണ്ട്. എന്നിട്ടും ആള് കുഴപ്പത്തില്ച്ചെന്നുചാടി. ഈ ലേഖകനാകട്ടെ 1941ല്‍ പ്രസംഗിക്കാന്‍ തുടങ്ങി. ഇന്നും അതിഭാഷകനായി തുടരുന്നു. തയ്യാറെടുപ്പിനൊന്നും നേരമില്ല. ഉച്ചഭാഷിണി 'ഓ' ചെയ്യുന്നതുപോലെ എനിക്കും അതിന്റെ മുന്നില്‍നിന്ന് മാനസികമായ ഒരു 'ഓ' ചെയ്യലുണ്ട്. ആലോചനക്കൊന്നിനും സാവകാശമേയില്ല. എന്നിട്ടും ഇന്നുവരെ 'തടി വെടക്കാക്കുന്ന' ഒരു കുഴപ്പത്തിലും ഞാന്പെട്ടില്ല. ബാബറി മസ്ജിദ് തകര്‍ന്ന കാലത്ത് എനിക്ക് ഒരു രാഷ്ട്രീയകക്ഷിയില്നിന്ന് ആറുമാസത്തോളം വധഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് കുറച്ച് പേരുകിട്ടിയെന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല. പതിനായിരക്കണക്കിന് പ്രസംഗങ്ങള്‍ നടത്തിയിട്ടും ശാരീരികമായ ആക്രമണമൊന്നും നേരിടാതെ ഞാന്‍ രക്ഷപ്പെട്ടത് 'രാശിഗുണം' കൊണ്ടുമാത്രമല്ല, ഞാന്‍ വിമര്‍ശിക്കുമ്പോള്‍ അവാസ്തവങ്ങളെയോ കേട്ടുകേള്‍വിയെയോ കടുത്ത പക്ഷപാതങ്ങളെയോ ഉപയോഗപ്പെടുത്താറില്ല. വിഷയത്തിലുള്ള പരിജ്ഞാനം, പ്രതിപാദനത്തിലെ സത്യസന്ധത, പ്രതിപക്ഷ ബഹുമാനം എന്നിവ മനസ്സിനടിയില് എപ്പോഴും പ്രവര്‍ത്തിക്കാറുണ്ട്. നമ്മുടെ കഥാകൃത്തിന് നല്ല തയ്യാറെടുപ്പിന് സമയവും സൌകര്യവും ഉണ്ടായിട്ടും വസ്തുതകളുടെ സത്യത്തിലോ പക്ഷപാതവര്ജനത്തിലോ ചിന്താശുദ്ധിയിലോ ഒന്നും വേണ്ടത്ര ശ്രദ്ധിച്ചില്ല. ഫലം നാം കണ്ടല്ലോ. എന്തു പറയാനും ഇന്ത്യയില്‍ ഏത് പൌരനും സ്വാതന്ത്യ്രമുണ്ട് എന്ന് നാം സസന്തോഷം സദാ പറയാറുണ്ട്. ഇതില്‍ അല്‍പ്പം അതിശയോക്തിയുടെ കലര്‍പ്പുണ്ട്. അത്രത്തോളം നിരുപാധികമല്ല ആശയ സ്വാതന്ത്യ്ര വ്യവസ്ഥ. രാഷ്ട്രതാല്‍പ്പര്യം, വിദേശബന്ധം, സമൂഹക്രമം തുടങ്ങിയവ അഭിപ്രായസ്വാതന്ത്യ്രത്തിന് അതിര് കല്‍പ്പിക്കുന്നുണ്ട്. മാത്രമല്ല, നമ്മള് എത്ര ഭരണഘടനാ സീമയ്ക്കുള്ളില്നിന്ന് പറഞ്ഞാലും കേള്‍വിക്കാരെ കരുതിക്കൂട്ടി പ്രകോപിപ്പിക്കുന്ന വിധത്തിലുള്ള പ്രസംഗമായാല്‍ സദസ്സ് മുഴുവനായോ ഒരു വിഭാഗമോ കോപിക്കുകയോ ക്ഷോഭിക്കുകയോ ചെയ്തേനെ. അത്തരം പ്രതിസന്ധി വരുത്താതിരിക്കുന്നതാണ് ബുദ്ധി. ഭരണഘടനയും പത്രപ്രസ്താവനകളും രക്ഷയ്ക്കെത്തുന്നതിനുമുമ്പ് 'തടി കേടാകാന്‍' സാധ്യതയുണ്ടെന്ന് മറക്കരുത്.ജനശബ്ദംhttps://www.blogger.com/profile/08652210587322945611noreply@blogger.com